പയ്യന്നൂര്‍: മുഖസൗന്ദര്യം വര്‍ധിപ്പിക്കാനെത്തിയ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിക്ക് ചികിത്സയെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസ്.
മലപ്പുറത്തെ മുപ്പത്തേഴുകാരിയുടെ പരാതിയിലാണ് പയ്യന്നൂരിലെ ഡോ. നമ്പ്യാര്‍സ് സ്കിന്‍ ഹെയര്‍ ലേസര്‍ ഈസ്തെറ്റിക്കിലെ ഡോ. വരുണ്‍ നമ്പ്യാര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ സ്കിന്‍ ആൻഡ് ഹെയര്‍ ക്ലിനിക്ക് പ്ലാസ്റ്റിക് സര്ജന് എന്ന പ്രചാരണം ശ്രദ്ധയില്‍പെട്ടതോടെയാണ് പരാതിക്കാരിയായ യുവതി പയ്യന്നൂരിലെ ക്ലിനിക്കിലെത്തിയത്.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ നവംബര്‍ 27, ഡിസംബര്‍ 16 എന്നീ തിയതികളില്‍ യുവതി ഫെയ്സ് ലിഫ്റ്റിംഗ് ട്രീറ്റ്മെന്റിന് വിധേയയായതായും പരാതിയില്‍ പറയുന്നു.
എന്നാല്‍, ചികിത്സാ പിഴവുമൂലം പാര്‍ശ്വഫലങ്ങളുണ്ടായി. യുവതി പിന്നീട് ഡോക്ടറെ സമീപിച്ചിട്ടും പ്രശ്നപരിഹാരത്തിനുള്ള തുടര്‍ ചികിത്സ നല്‍കിയില്ല.
ചികിത്സയ്ക്കായി പരാതിക്കാരിയില്‍നിന്നും വാങ്ങിയ 50,000 രൂപ തിരിച്ച് നല്‍കിയതുമില്ല. മുഖത്തുണ്ടായ പാര്‍ശ്വഫലങ്ങള്‍ കാരണം യുവതിക്ക് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നു. ഇതേതുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
إرسال تعليق