Join News @ Iritty Whats App Group

ശ്രീലങ്കയിൽ പുതുചരിത്രം: മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

കൊളംബോ > ശ്രീലങ്കയിൽ പുതുചരിത്രം കുറിച്ച് മാർക്സിസ്റ്റ് നേതാവ് നാഷണൽ പീപ്പിൾസ് പവർ (എൻപിപി) നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കന് ചരിത്രത്തില് ആദ്യമായി ഒരു സ്ഥാനാര്ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില് രണ്ടാം മുന്ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്.

2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ജയം. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല് ദിസനായകെ തന്നെയായിരുന്നു മുന്നേറിയിരുന്നത്.

22 ഇലക്ട്രല് ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 17 ദശലക്ഷം വോട്ടര്മാരാണുള്ളത്. 75% പോളിംഗ് രേഖപ്പെടുത്തി. 2022ല് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

അധികാരത്തുടര്ച്ചയ്ക്കായ് സ്വതന്ത്രനായി മത്സരിച്ച റനില് വിക്രമസിംഗെയും ഇടതുപാര്ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്പ്രസിഡന്റ് മഹീന്ദ രജപക്സെയുടെ മകന് നമല് രജപക്സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നകത്. പതിറ്റാണ്ടുകള്ക്ക് ശേഷമാണ് ശ്രീലങ്കന് തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ ചതുഷ്കോണമത്സരത്തെ അഭിമുഖീകരിച്ചത്

Post a Comment

أحدث أقدم
Join Our Whats App Group