Join News @ Iritty Whats App Group

നടി പാര്‍വതി നായര്‍ക്കെതിരെ പൊലീസ് കേസ്; വീട്ടുജോലിക്കാരന്റെ പരാതിയില്‍ നടപടി

നടി പാര്‍വതി നായര്‍ക്കെതിരെ കേസ് എടുത്ത് ചെന്നൈ പൊലീസ്. വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തത്. 2022 ഒക്ടോബറില്‍ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്ന് ആരോപിച്ച് പാര്‍വതി കേസ് നല്‍കിയിരുന്നു.

നടിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു എന്നാണ് സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിന്റെ പരാതി. പരാതിയെ തുടര്‍ന്ന് നടി പാര്‍വതി നായര്‍, നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

തന്റെ വീട്ടില്‍ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്‌ടോപ്പും കാണാതായെന്നും സുഭാഷ് ചന്ദ്രബോസിനെ സംശയം ഉണ്ടെന്നും ആയിരുന്നു നടി നുങ്കമ്പാക്കം പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് തന്നെ സുഭാഷ് പൊലീസില്‍ പരാതി നല്‍കിയത്.
നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിന് പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. പരാതി നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കോടതി നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ പാര്‍വതിക്കും നിര്‍മ്മാതാവ് രാജേഷിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നഷ്ടമായ പണം വീണ്ടെടുക്കാന്‍ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാര്‍വതി പ്രതികരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group