Join News @ Iritty Whats App Group

ഇസ്രയേൽ വ്യോമാക്രമണം ഹിസ്ബുള്ള മിസൈൽ വിഭാഗം തലവൻ കൊല്ലപ്പെട്ടു

ബെയ്റൂട്ട്> ചൊവ്വാഴ്ച ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മിസൈൽ വിഭാഗം തലവൻ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു. അതേസമയം ഇസ്രയേല് ലബനനില് നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില് മരണം 600 അടുത്തു. 1835 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനൻ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

ലബനനെതിരെ തുറന്ന യുദ്ധം തുടങ്ങാനുള്ള ഇസ്രയേൽ നീക്കം സൃഷ്ടിക്കുന്ന ആഗോള പ്രത്യാഘാതം വലുതായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോക രാജ്യങ്ങളും രംഗത്തുണ്ട്. ഇസ്രയേലിനെ നിലക്കു നിർത്തിയില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ​ ഇറാന് മുന്നറിയിപ്പ് നൽകി​.

മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല് ബോംബ് വര്ഷിച്ചത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് 2006ൽ നടത്തിയ ആക്രമണങ്ങള്ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്. ​തെക്ക്, കിഴക്കൻ മേഖലകളില് നിന്ന് ബെയ്റൂട്ട് ലക്ഷ്യമാക്കി ജനങ്ങൾ വൻതോതിൽ പലായനം ചെയ്യുന്നതിനിടെയാണ് വ്യാപക ആക്രമണം. ലബനൻ–സിറിയൻ അതിർത്തിയിലെ ബെകാ താഴ്വരയിലെ ജനവാസ കേന്ദ്രങ്ങൾ വ്യാപകമായി ആക്രമണം നടന്നു.

വടക്കൻ ഇസ്രയേലിലെ ഗലീലിയിലെ ഇസ്രയേൽ സൈനിക പോസ്റ്റുകളിലേക്കുമാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയത്. 150ൽപ്പരം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളുമാണ് പ്രയോ​ഗിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group