Join News @ Iritty Whats App Group

മാതാപിതാക്കള്‍ക്കൊപ്പം പോകില്ല: കൗണ്‍സലിംഗിന് ശേഷവും നിലപാട് ആവര്‍ത്തിച്ച് കഴുക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരി

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് ആവര്‍ത്തിച്ച് കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരി. ഒരാഴ്ചത്തെ കൗണ്‍സിലിംഗിന് ശേഷമാണ് കുട്ടി നിലപാട് ആവര്‍ത്തിച്ചത്. കുട്ടിയെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെ പൂജപ്പുരയിലെ സിഡബ്ലുസി ആസ്ഥാനം നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. പതിമൂന്നുകാരിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കു മാറ്റിയതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 22 ന് കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ ഓഗസ്റ്റ് 25ന് രാത്രിയാണ് വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. 26ന് സിഡബ്ലുസി കുട്ടിക്കായി പ്രത്യേക സിറ്റിങ് നടത്തി. മാതാവ് എപ്പോഴും ശകാരിക്കുമെന്നും അമിതമായി ജോലി ചെയ്യിക്കുമെന്നും കുട്ടിയന്ന് സിഡബ്ല്യുസിക്ക് മൊഴി നല്‍കി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും കുട്ടി വ്യക്തമാക്കി.

ഇതിനെ തുടര്‍ന്നാണ് 13 കാരിക്ക് ഒരാഴ്ചത്തെ കൗണ്‍സിലിംഗ് നല്‍കാന്‍ സിഡബ്ലുസി തീരുമാനിച്ചത്. കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കി കുട്ടിയെ ഇന്ന് സിഡബ്ലുസിയില്‍ എത്തിച്ചു. മാതാപിതാക്കളെയും വിളിച്ചു വരുത്തി. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഒപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പതിമൂന്നുകാരി ആവര്‍ത്തിച്ചു. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു ബഹളം കൂട്ടിയിട്ടും കുട്ടി വഴങ്ങിയില്ല.

Post a Comment

أحدث أقدم
Join Our Whats App Group