കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്നും ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി സ്വർണ്ണം കവർന്ന പ്രതിയെ കൂത്തു പറമ്ബിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.
സ്വർണം വില്‍പ്പന നടത്തിയ ജ്വല്ലറി പ്രതി സലീം പൊലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു. ആറായിരം രൂപയ്ക്കാണ് പ്രതി ആഭരണം ഇവിടെ വിറ്റത്. ഇതിന് ശേഷം ഉച്ചയോടെ പ്രതിയെ കുത്തുപറമ്ബിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന 15ന് രാവിലെയാണ് പ്രതി കൂത്തുപറമ്ബിലെത്തിയതും ആഭരണം വിറ്റതും. ജ്വല്ലറിയില്‍ സ്വർണം വില്‍ക്കാൻ പ്രതിയെ സഹായിച്ചത് സഹോദരിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഇവരെ പൊലീസ് ചോദ്യം ചെയ്തു.
ഡി.എൻ.എ സാമ്ബിള്‍ പരിശോധനക്ക് അയച്ചു
ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിന് പ്രതി സലീമില്‍ നിന്ന് കോടതിയുടെ അനുമതിയോടെ ശേഖരിച്ച രക്തവും മുടിയുടെ സാമ്ബിളും പൊലീസ് പരിശോധനയ്ക്ക് അയച്ചു. പെണ്‍കുട്ടിയില്‍ നിന്ന് ശേഖരിച്ച തെളിവുകളുമായി ഒത്തുനോക്കുന്നതിനാണ് ടെസ്റ്റ് .
إرسال تعليق