Join News @ Iritty Whats App Group

ഒന്നര വര്‍ഷമായി പിണക്കത്തില്‍ ; ഫോണിലൂടെ ബന്ധം പുനസ്ഥാപിച്ച് പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ കാട്ടിലേക്ക് വിളിച്ചു ; ഭര്‍ത്താവ് ഭാര്യയുടെ കാല്‍മുട്ട് ഇടിച്ചു തകര്‍ത്തു, വെട്ടുകത്തിക്ക് തലയില്‍ വെട്ടി


പാലോട്: പാലോട് കരിമണ്‍കോട് വനത്തിനുള്ളില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. നിലവിളി കേട്ടെത്തിയ നാട്ടുകാരുടെ ഇടപെടലില്‍ യുവതി രക്ഷപ്പെട്ടു. മൈലമൂട് വേലംമുക്കില്‍ ഷൈനി (36) യെയാണു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഭര്‍ത്താവ് പാലോട് പെരിങ്ങമ്മല പുള്ളിപ്പച്ച സ്വദേശി സോജിയെ (42) പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണു സംഭവം.

ഒന്നര വര്‍ഷമായി ദമ്പതികള്‍ പിണങ്ങി ജീവിക്കുകയായിരുന്നു. കിടപ്പുരോഗിയായ അമ്മയോടും മൂന്നു മക്കളാടുമൊപ്പമാണു ഷൈനി താമസിച്ചിരുന്നത്. മക്കളിലൊരാള്‍ ഭിന്നശേഷിയുള്ള ആളാണ്. ഫോണിലൂടെ ബന്ധം പുനസ്ഥാപിച്ച സോജി പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്ന മട്ടിലാണ് ഭാര്യയെ വനമേഖലയില്‍ എത്തിച്ചത്. അവിടെ വച്ചുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സോജി വെട്ടുകത്തിയുടെ പിന്‍ഭാഗം ഉപയോഗിച്ച് ഭാര്യയുടെ തലയില്‍ വെട്ടുകയായിരുന്നു. തറയില്‍ വീണ ഷൈനിയുടെ കാല്‍മുട്ടുകള്‍ കല്ലുപയോഗിച്ച് ഇടിച്ചുതകര്‍ത്തു.

ശബ്ദംകേട്ട് പഞ്ചായത്തംഗം ഷെഹ്നാസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്ന് സോജിയെ പാലോട് പോലീസില്‍ ഏല്‍പ്പിക്കുകയും ഷൈനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പാലോട് പോലീസ് പ്രതിയെ പിന്നീട് പാങ്ങോട് സ്‌റ്റേഷനു കൈമാറി.

Post a Comment

أحدث أقدم
Join Our Whats App Group