ആറളം ഫാം: പുനരധിവാസ മേഖലയില്‍ വീടുകള്‍ക്ക് നേരെയുള്ള കാട്ടാനകളുടെ ആക്രമണം വീണ്ടും തുടരുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ബ്ലോക്ക് 10ല്‍ താളിപ്പാറ ഭാഗത്തെ താമസക്കാരായ ഷിജു, ലളിത എന്നിവരുടെ വീടാണ് ആന തകർത്തത്.
രാത്രി പത്തിനാണ് സംഭവം. വീട്ടുമുറ്റത്തെ പ്ലാവിന്‍റെ ശിഖിരങ്ങള്‍ ഓടിച്ചശേഷം ബാത്‌റൂം തകർക്കുക ആയിരുന്നു. അതിന് ശേഷം വീടിന്‍റെ ഭിത്തി തകർത്ത് ഉള്ളില്‍ പ്രവേശിക്കാൻ ആന ശ്രമിച്ചെങ്കിലും സമീപവാസികള്‍ എത്തി ബഹളം വച്ചതോടെ ആന പിന്മാറുക ആയിരുന്നു. ആനയെ കണ്ട് വീട്ടില്‍ നിന്നും ഭയന്നോടിയ ഷിജുവും, ലളിതയും അത്ഭുതകരമായി ആണ് ആനയുടെ മുന്നില്‍ നിന്നും രക്ഷപെട്ടത്. ഒരാഴ്ചക്കുള്ളില്‍ പുനരധിവാസ മേഖലയില്‍ ആന തകർക്കുന്ന രണ്ടാമത്തെ വീടാണ് ഇത്.
കഴിഞ്ഞ രണ്ട് ദിവസമായി പുനരധിവാസ മേഖലയില്‍ നിന്നും വനം വകുപ്പ് ആനയെ തുരത്തുന്നുണ്ടെങ്കിലും സംഘം ആനകളെ ഒന്നും കണ്ടെത്തിയിരുന്നില്ല . മേഖലയില്‍ വെളിച്ചം ഇല്ലാത്തത് ആനകള്‍ ഇറങ്ങിയാല്‍ കണ്ടെത്താൻ കഴിയാതെ വരുന്നതായും പ്രദേശവാസികള്‍ പറയുന്നു. കോട്ടപ്പാറ, താളിപ്പാറ ഭാഗത്തുകൂടിയാണ് ആനകള്‍ പുനരധിവാസ മേഖലയില്‍ ഇറങ്ങുന്നതും നാശനഷ്ടങ്ങള്‍ വരുത്തുന്നതും . ഈ മേഖലയില്‍ ചുറ്റിത്തിരിയുന്ന മോഴയാന ആണ് വീടിന് നേരെ ആക്രമണം നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
إرسال تعليق