Join News @ Iritty Whats App Group

പ്രണയിച്ചു വിവാഹം കഴിച്ചവര്‍; ഭര്‍തൃവീട്ടില്‍ എത്തിയതോടെ ഭര്‍ത്താവിന്റെ സ്വഭാവം മാറി; ഭര്‍ത്താവും ഭര്‍തൃമാതാവും കൂടുതല്‍ സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു; സഹിക്കാൻ കഴിയതെ വന്നതോടെ നവവധു വിഷം കഴിച്ചു മരിച്ചു; പ്രവാസിയായ യുവാവും മാതാവും റിമാൻഡില്‍



കണ്ണൂർ: പ്രണയിച്ച്‌ വിവാഹം കഴിച്ച യുവതി എലിവിഷം കഴിച്ച്‌ ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും ഭർതൃമാതാവിണയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ചാണോക്കുണ്ട് കുട്ടിക്കരിക്ക് സമീപത്തെ പുത്തൻ പുര ബിനോയ് - ബിന്ദു ദമ്ബതികളുടെ മകള്‍ ഡെല്‍ന (23) ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് പരിയാരത്തെ കളത്തില്‍ പറമ്ബില്‍ സനൂപ് ആന്റണി (24) ഇയാളുടെ മാതാവ് സോളി (47) എന്നിവരാണ് റിമാൻഡിലായത്.

കേസ് അന്വേഷണം നടത്തുന്ന തളിപറമ്ബ് ഡി.വൈ.എസ്‌പി. ഇ.പി. പ്രമോദിന്റെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. പ്രണയത്തിലായിരുന്ന സനൂപും ഡെല്‍നയും കഴിഞ്ഞ ഡിസംബറിലാണ് രജിസ്റ്റർ വിവാഹം ചെയ്തത് വിവാഹ ശേഷം ഭർതൃ വീട്ടില്‍ താമസിച്ചിരുന്ന ഡെല്‍ന പിന്നീട് ഭർത്താവ് ജോലി ചെയ്യുന്ന ഒമാനിലേക്കും പോയിരുന്നു. എന്നാല്‍ ഭർത്താവും ഭർതൃമാതാവും കൂടുതല്‍ സ്ത്രീധനം ചോദിച്ചു ഡെല്‍നയെ ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയും ഉയർന്നിരുന്നു.

ഇതിനിടെ കുടുംബ കലഹത്തെ തുടർന്ന് ഒമാനില്‍ നിന്നും ചാണോ കുണ്ടിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ ഡെല്‍ന കഴിഞ്ഞ ദിവസം ഇവിടെ വച്ചാണ് എലിവിഷം കഴിച്ചത് അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യുവതി മരണമടയുന്നത്.

മകളുടെ മരണത്തിന് ഉത്തരവാദി സനൂപും അമ്മ സോളിയുമാണെന്ന് ചൂണ്ടികാട്ടി ഡെല്‍നയുടെ മാതാവ് ബിന്ദു നല്‍കിയ പരാതിയിലാണ് ആലക്കോട് പൊലീസ് ഇവർക്കതിരെ കേസെടുത്തത്. സ്ത്രീധന ഗാർഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേക്ഷണം നടത്തിവരികയാണെന്ന് ആലക്കോട് പൊലിസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group