തലശേരി: നഗരമധ്യത്തില്‍ തിരക്കേറിയ സ്ഥലത്ത് നൂറു വർഷത്തിലേറെ പഴക്കമുളള കെട്ടിടം തകർന്നു വീണു. അപകട സമയത്ത് കെട്ടിടത്തിന് സമീപം ആരുമില്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.
വൻ ശബ്ദത്തോടെ ഓട് മേഞ്ഞ കെട്ടിടം നിലംപൊത്തുകയായിരുന്നു. രാവിലെകളില്‍ നൂറു കണക്കിന് അതിഥി തൊഴിലാളികള്‍ ജോലി അന്വേഷിച്ച് തന്പടിക്കുന്ന കേന്ദ്രമാണിത്. കെട്ടിടം ഇടിഞ്ഞു വീഴുന്നതിന് മുന്പുണ്ടായ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. മാസങ്ങളായി അടഞ്ഞു കിടക്കുകയായിരന്നു കെട്ടിടം.
ഇതിനോട് ചേർന്ന് സ്ഥിരമായി തെരുവോര തുണക്കച്ചവടം നടത്തുന്നയാള്‍ അടുത്തിടെയാണ് ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറിയത്. കെട്ടിടം വീണതിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് അപകടാവസ്ഥ സൃഷ്ടിച്ച കെട്ടിട ഭാഗങ്ങള്‍ നീക്കം ചെയ്തു.
إرسال تعليق