പേരാവൂർ: താലൂക്ക് ആശുപത്രിയില്‍ ഗർഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്കും മറ്റ് ആളുകള്‍ക്കും ഇരിക്കാൻ ഇരിപ്പിടവും കൊടുംചൂടില്‍ ഫാൻ പോലും ഇല്ലാത്തതില്‍ ആളുകള്‍ പ്രതിഷേധിച്ചു.നിരവധി രോഗികളാണ് ഇരിപ്പിടം ഇല്ലാത്തതിനാല്‍ തറയിലും മതിലിലുമായി ഇരിക്കുന്നത്. അതില്‍ ഭൂരിഭാഗവും ഗർഭിണികള്‍ ആണ്. ആളുകള്‍ തിങ്ങിക്കൂടിയതിന് മുകളില്‍ ഷീറ്റ് ആയതിനാല്‍ നല്ല ചൂടാണ് അനുഭവപ്പെടുന്നത്. രോഗികളും രോഗികളുടെ കൂടെ വരുന്നവരും കൂടുമ്ബോള്‍ തിങ്ങി നിരങ്ങിയാണ് താലൂക്ക് ആശുപത്രി നിലവില്‍ പ്രവർത്തിക്കുന്നത്. കൊടുംചൂടില്‍ ഫാൻ ഇല്ലാത്തതാണ് കൂടുതല്‍ ബുദ്ധിമുട്ടാകുന്നത് എന്നാണ് രോഗികള്‍ പറയുന്നത്.
ഫാനും ഇരിപ്പിടവും ഇല്ലാത്തതിനെ തുടർന്ന് രോഗികള്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. ആശുപത്രിയില്‍ ഉടൻതന്നെ വാള്‍ ഫാനുകള്‍ സ്ഥാപിക്കുമെന്നും നിലവിലെ സൗകര്യങ്ങള്‍ അനുസരിച്ചാണ് ആശുപത്രി പ്രവർത്തിക്കുന്നത് എന്നുമാണ് ആശുപത്രി സൂപ്രണ്ടിന്‍റെ മറുപടി. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പേരാവൂർ താലൂക്ക് ആശുപത്രിയുടെ ബഹുനില കെട്ടിട നിർമാണ ടെൻഡറിന് അന്തിമാനുമതി ലഭിച്ച് പ്രവർത്തികള്‍ ആരംഭിച്ചിരുന്നു. 2025 സെപ്റ്റംബർ ആകുമ്ബോഴേക്കും പ്രവർത്തികള്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
إرسال تعليق