ചെറുപുഴ: ഭർതൃമതിയായ യുവതിയുമായി ഫോണിൽ ചാറ്റിംഗിനെ ചൊല്ലി യുവാവിനെ ആക്രമിച്ച് ഹെൽമെറ്റ് കൊണ്ട് മൂക്കിൻ്റെ പാലം അടിച്ചു തകർത്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ.
പുളിങ്ങോം സ്വദേശി ടി.എ.ജാസിറിനെ (41) യാണ് ചെറുപുഴ എസ്.ഐ.ഗംഗാധരൻ കക്കറയും സംഘവും പിടികൂടിയത്. സംഭവത്തിന് ശേഷം പയ്യന്നൂർ തായിനേരിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇന്നലെ രാത്രി പ്രതിയെ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രവരി എട്ടിന് രാത്രിയിലായിരുന്നു സംഭവം. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ചെറുപുഴ മത്സ്യ മാർക്കറ്റിലെ ചെറുപുഴക്ക് സമീപത്തെ യുവാവിനെ യായിരുന്നു യുവതിയുടെ ബന്ധു ഉൾപ്പെടെയുള്ള ഒരു സംഘം ആക്രമിച്ചത്. തടയാനെത്തിയ രണ്ട് സുഹൃത്തുക്കളും അക്രമത്തിനിരയായിരുന്നു. പരിക്കേറ്റവർ ദിവസങ്ങളോളം പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
إرسال تعليق