Join News @ Iritty Whats App Group

ഭാര്യ പിണങ്ങിയതില്‍ യുവാവ് വാട്ടര്‍ ടാങ്കില്‍ ചാടി മരിച്ചു, സംഭവമറിയാതെ ടാങ്കിലെ വെള്ളം 3 ദിവസം ഗ്രാമീണര്‍ കുടിച്ചു!




ബീദർ (കർണാടക): കർണാടകയിലെ ബീദറിലെ ആനദൂര ഗ്രാമത്തില്‍ മൂന്ന് ദിവസം മൃതദേഹം കിടന്നിരുന്ന ടാങ്കിലെ വെള്ളം കുടിച്ചതില്‍ നാട്ടുകാർക്ക് ആശങ്ക.

ഗ്രാമവാസിയായ രാജു ഷൈലേഷ് (27) ദാമ്ബത്യ തർക്കത്തെ തുടർന്ന് മാർച്ച്‌ 27 ന് ടാങ്കില്‍ ചാടി ജീവിതം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യമറിയാതെ നാട്ടുകാർ വെള്ളം സാധാരണപോലെ ഉപയോഗിച്ചു. മൃതദേഹം അഴുകിയതോടെ ടാപ്പുകളില്‍ മലിനജലം ലഭിച്ചത് നാട്ടുകാർ ഗ്രാമപഞ്ചായത്തിനെ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷൈലേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം ടാങ്കില്‍ നിന്ന് പുറത്തെടുത്തത്.

രാജുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാളുടെ ഭാര്യ ആറുമാസം മുമ്ബ് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അതിനുശേഷം തിരിച്ചെത്തിയില്ല. നിരാശനായ രാജു ടാങ്കില്‍ ചാടി ജീവനൊടുക്കിയതായി അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗ്രാമവാസികള്‍ മലിനജലം കഴിച്ചതിനാല്‍ മുൻകരുതല്‍ നടപടിയായി ഗ്രാമത്തില്‍ ആരോഗ്യവകുപ്പ് താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്ബ് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടൻ വൈദ്യസഹായം തേടണമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസർ ഡോ. ധ്യാനേശ്വര് നീർഗുഡി ഗ്രാമവാസികളോട് നിർദ്ദേശിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group