വന്യമൃഗശല്യങ്ങളാല്‍ പൊറുതിമുട്ടിയ മലയോര കർഷകരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണ്. സാധാരണ മനുഷ്യന്‍റെ ജീവന് സർക്കാർ നല്‍കുന്ന വിലയുടെ സൂചനയാണിത്. ശക്തമായ പ്രതിഷേധങ്ങള്‍ മലയോര കർഷകരെ സംഘടിപ്പിച്ചു നടത്തുമെന്ന് മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നല്‍കി. പുല്‍പ്പള്ളിയില്‍ നടന്നുവരുന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയും ആർച്ച്‌ബിഷപ് പ്രഖ്യാപിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി ആദിവാസികളുടെ ജീവൻ പൊലിഞ്ഞപ്പോള്‍ സർക്കാർ മുൻകൈയെടുത്ത് ആറളം ഫാമില്‍ ആനമതില്‍ നിർമാണത്തിന് അനുമതി നല്‍കി. അതിന്‍റെ നിർമാണം നടന്നുവരികയാണ്. ഈ കാര്യത്തില്‍ സഭയ്ക്ക് സർക്കാരിനെ അഭിനന്ദിക്കാൻ ഒരു മടിയുമില്ല. തുടരെ ഉണ്ടായികൊണ്ടിരിക്കുന്ന വന്യമ്യഗശല്യത്തില്‍ മനുഷ്യജീവനുകള്‍ പൊലിയുന്നതാണ് ആശങ്കയ്ക്ക് ഇട നല്‍കുന്നത്.
ആനമതില്‍ നിർമിച്ച് വനവും ജനവാസമേഖലയും വേർതിരിക്കണം. മനുഷ്യ-മൃഗസംഘർഷമെന്ന ഓമനപ്പേരില്‍ ഈ നരഹത്യകളെ നിസാരവത്കരിക്കരുത് . ഇതെങ്ങനെയാണ് മനുഷ്യ-മൃഗസംഘർഷമാകുന്നത്. മൃഗങ്ങള്‍ മാത്രമാണ് ഇവിടെ സംഘർഷത്തിന് വരുന്നതെന്ന് ആർച്ച്‌ബിഷപ് ഓർമപ്പെടുത്തി.
إرسال تعليق