കൊട്ടിയൂർ പന്നിയാൻമലയില്‍ കമ്ബി വേലിയില്‍ കുടുങ്ങിയതിനെതുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് ഡിഎഫ്‌ഒ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ നാലിനാണ് വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ ഏഴ് വയസുള്ള ആണ്‍ കടുവ വേലിയില്‍ കുടുങ്ങിയത്.പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബിലെ കമ്ബി വേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടത്. മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയില്‍ അലറുകയായിരുന്നു കടുവ. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി ജനങ്ങളെ പരമാവധി മാറ്റി നിർത്തി രക്ഷ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. രാവിലെ 11 മണിയോടെ വയനാട്ടില്‍ നിന്നും നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ദ മയക്കുവെടി വെച്ചു. അര മണിക്കൂറോളം കാത്തിരുന്നു. തുടര്‍ന്ന് മയങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം കടുവയെ വലയിലാക്കി ലോറിയില്‍ സൂക്ഷിച്ച കൂട്ടിലേക്ക് മാറ്റുകയായിരുന്നു.
إرسال تعليق