ഇരിട്ടി: ഡിജിറ്റല്‍ സർവേയുടെ ഭാഗമായി ഇരിട്ടി നഗരസഭയിലെ വള്ളിയാട്, ചെറുവോട് മേഖലകളില്‍ ജനവാസ കേന്ദ്രങ്ങള്‍ പഴശി പദ്ധതി പ്രദേശത്തിന്‍റെ ഭാഗമായി കണക്കാക്കി സർവേ കല്ലുകള്‍ സ്ഥാപിച്ചു.
ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളില്‍ സർവേയുമായി ബന്ധപ്പെട്ട് നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പുഴപുറമ്ബോക്ക് കാണക്കാക്കി ജനവസ മേഖലയില്‍ കുറ്റിയടിച്ചതായിരുന്നു പ്രതിഷേധത്തിനിടയാക്കിയത്. സമാനമായ പ്രതിഷേധവും ആശങ്കയുമാണ് നഗരസഭാ പരിധിയിലെ വള്ളിയാട് ചെറുവോട് മേഖലകളിലും ഉണ്ടായിരിക്കുന്നത്.
നേരത്തെ പദ്ധതി പ്രദേശം അളന്ന് തിരിച്ച് ജലസേചന വിഭാഗം കമ്ബിവേലിയും മറ്റും സ്ഥാപിച്ചിരുന്നു. അന്നൊന്നും കണ്ടെത്താത കൈയേറ്റമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ സർവേയുമായി ജലസേചന വിഭാഗത്തിന് ബന്ധമില്ലെന്നാണ് അധികൃതർ പറയുന്നത്.
ജനവാസ മേഖലയില്‍ കടന്നു കയറി കല്ലുകളിട്ട പ്രദേശം നഗരസഭാ ചെയർപേഴ്‌സണ്‍ കെ. ശ്രീലത, വാർഡ് അംഗം പി. രഘു എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സന്ദർശിച്ചു. ജനങ്ങളെ ആശങ്കയിലാക്കിയുള്ള ഈ സർവേ നിർത്തിവെക്കണമെന്ന് നഗരസഭാ ചെയർപേഴ്‌സണ്‍ പറഞ്ഞു.
إرسال تعليق