മട്ടന്നൂര്‍ മേഖലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികളെ ഇംഗ്ലീഷ് ഭാഷയില്‍ മികവുള്ളവരാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച അധ്യാപകന് കാറിടിച്ച് ദാരുണാന്ത്യം.
മട്ടന്നൂര്‍ കോളജിലെയും മേഖലയിലെ നിരവധി സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ സെന്‍റ് തെരേസ കോളജിലെ ഗോയിംഗ് ബാച്ചിലുണ്ടായിരുന്നു.
ഇംഗ്ലീഷ് പഠനം മിക്ക വിദ്യാര്‍ഥികള്‍ക്കും കീറാമുട്ടിയായിരുന്ന അക്കാലത്ത് ഭാഷയില്‍ അടിസ്ഥാന വിവരം നേടിത്തന്നത് പ്രസന്നൻ മാഷിന്‍റെ ക്ലാസുകളാണെന്ന് മട്ടന്നൂരിലുള്ളവര്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം മട്ടന്നൂര്‍ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം പൊറോറ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
إرسال تعليق