Join News @ Iritty Whats App Group

പ്രസംഗിച്ചത് രാഹുൽ ടി വിയില്‍ ഏറെനേരം കാണിച്ചത് സ്പീക്കറെ; മോദി എന്താണ് ഭയക്കുന്നതെന്ന്‌ ജയറാം രമേശ്

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ സൻസദ് ടി വിയിൽ തുടര്‍ച്ചയായി സ്പീക്കറെ കാണിച്ചത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി.


രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ പുതിയ വിവാദം. മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ രാഹുൽ ഗാന്ധിയുടെ പ്രസംഗസമയത്ത് ടി വിയില്‍ ഏറെനേരം സ്പീക്കറെ കാണിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ സൻസദ് ടി വിയിൽ തുടര്‍ച്ചയായി സ്പീക്കറെ കാണിച്ചത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി. 37 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ രാഹുലിനെ 14 മിനിറ്റ് മാത്രമാണ് ടി വിയില്‍ കാണിച്ചതെന്നും ഇത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യവുമായി കോൺഗ്രസ് വക്താവ് ജയ്റാം രമേശ് രംഗത്തെത്തി.

ഇത്രക്കും എന്താണ് മോദി ഭയക്കുന്നതെന്നാണ് ജയ്റാം രമേശ് ചോദിച്ചത്. സൻസദ് ടി വിയിൽ രാഹുൽ ഗാന്ധി മൊത്തം 37 മിനിറ്റ് പ്രസംഗിച്ചപ്പോൾ ഏറെനേരവും കാണിച്ചത് സ്പീക്കർ ഓം ബിർളയെ ആണെന്നും മണിപ്പൂരിനെ കുറിച്ച് സംസാരിച്ചപ്പോൾ രാഹുലിനെ ടി വിയിൽ തീരെ കാണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. രാഹുൽ, 15 മിനിറ്റ് നേരത്തോളമാണ് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. ഇതിൽ 11 മിനിറ്റും സൻസദ് ടി വിയല്‍ കാണിച്ചത് സ്പീക്കർ ഓം ബിർളയെ ആയിരുന്നുവെന്നും ഇത് പ്രതിഷേധാർഹമാണെന്നും ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.

അതേസമയം ലോക്സഭയിൽ രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ന് ഫ്ലെയിങ് കിസ് വിവാദവും ഉയർന്നിട്ടുണ്ട്. രാഹുലിനെതിരെ ബി ജെ പിയിലെ വനിത എം പിമാരായ സ്മൃതി ഇറാനിയും ശോഭ കരന്തലജെയുമാണ് പരാതിയുമായി രംഗത്തെത്തിയത്. രാഹുല്‍ സ്മൃതി ഇറാനിക്കും വനിത എം പിമാർക്കും നേരെ ഫൈയിങ് കിസ് നല്‍കിയെന്നാണ് വിഷത്തെക്കുറിച്ച് ശോഭ കരന്തലജെ പ്രതികരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group