കായംകുളം: ഭിന്നശേഷിക്കാരായ മാതാപിതക്കളുടെ 17 കാരിയായ മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരേ ആരോപണവുമായി മാതാപിതാക്കള്‍. ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാകുറിപ്പില്‍ യുവാവിനെക്കുറിച്ച് പരാമര്‍ശം ഉണ്ടെന്നാണ് വിവരം. യുവാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.
യുവാവിന്റെ ശല്യത്തെക്കുറിച്ച് പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മാതാപിതാക്കളെ ഏറെ സ്‌നേഹിക്കുന്നെന്നും ബന്ധുവായ യുവാവിന്റെ ശല്യം മൂലമാണ് ജീവനൊടുക്കുന്നത് എന്നായിരുന്നു കുളക്കടവില്‍ നിന്നും ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്.
പ്ലസ് ടൂ കഴിഞ്ഞ് എല്‍എല്‍ബിയ്ക്ക് അഡ്മിഷന്‍ എടുത്തിരിക്കെയാണ് വിഷ്ണുപ്രിയയുടെ ആത്മഹത്യ. വാടകവീട്ടിലാണ് ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടി താമസിച്ചിരുന്നത്. യുവാവ് മകള ഭീഷണിപ്പെടുത്തിയിരുന്നതും ഇടയ്ക്കിടെ വിളിച്ചിരുന്നതുമൊന്നും മകള്‍ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നാണ് പിതാവ് വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
വിഷ്ണുപ്രിയയുടെ അച്ഛൻ വിജയൻ കായംകുളം പൊലിസിന് പരാതി നൽകിയിട്ടുണ്ട്. യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. വിഷ്ണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
إرسال تعليق