കൊച്ചി: ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് അദേഹം ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്. ജനങ്ങളോ മാധ്യമങ്ങളോ ലോകത്തിന്റെ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്‌തോ ആവാം വിധികളെഴുതിക്കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രീതിയ്ക്കോ ജനപ്രീതിയ്ക്കോ ആകാം അന്യായ വിധികൾ, അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടീവിസമാകാം. ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാമെന്നും ഇത് പോലെ ഇന്നത്തെ ന്യായാധിപന്മാർക്ക് വിധികൾ എഴുതി നൽകുന്നുവെന്നും ജോർജ് ആലഞ്ചേരി പറയുന്നു.
إرسال تعليق