കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി സംഭവശേഷം രക്ഷപ്പെട്ടത് അതേ ട്രെയിനില്‍. രണ്ടിനു രാത്രിയായിരുന്നു ട്രെയിനിലെ അക്രമം. ഇതിനുശേഷം രക്ഷപ്പെട്ട പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
സംഭവശേഷം എക്‌സിക്യൂട്ടീവ് എക്സ്ര്പസില്‍ത്തന്നെ താന്‍ കണ്ണൂരിലെത്തിയെന്നാണ് പ്രതി അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി. ഡി1 കോച്ചില്‍ യാത്രക്കാരുടെമേല്‍ പെ്രടോള്‍ ഒഴിച്ചു തീയിട്ടശേഷം ഡി2 കോച്ച് വഴി പിന്‍ഭാഗത്തെത്തി. കണ്ണൂരിലെത്തിയപ്പോള്‍ പൊലീസ് തെരയുന്നുണ്ടായിരുന്നു.
ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി ഒളിച്ചിരുന്നു. പുലര്‍ച്ചെ മരുസാഗര്‍ എക്സ്ര്പസില്‍ രത്‌നഗിരിയിലേക്കു പോയി. ഈ യാത്രക്കിടയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിക്കടുത്തുവച്ച് ട്രെയിനില്‍നിന്നു ചാടി. കലംപാനി-ദിവാന്‍ ഖാവടി സ്‌റ്റേഷനുകള്‍ക്കിടയിലാണ്ു ചാടിയതെന്ന് ഇയാള്‍ പറഞ്ഞു.
ട്രാക്കില്‍ പരുക്കേറ്റ നിലയില്‍ കണ്ട ഷാരൂഖ് സെയ്ഫിയെ നാട്ടുകാരാണു കലംപാനി ആശുപത്രിയിലെത്തിച്ചത്. പരുക്ക് സാരമുള്ളതായതിനാല്‍ അവിടെനിന്നു താലൂക്ക് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ഇയാള്‍ ആംബുലന്‍സിനുള്ള ഡോക്ടറെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഒരു ട്രക്കില്‍ തൂങ്ങിക്കിടന്നു യാത്രചെയ്ത ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്നു പിടിച്ചിറക്കി ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെനിന്നു രക്ഷപ്പെട്ട് റെയില്‍വേ സ്‌റ്റേഷനടുത്ത് ശൗചാലയത്തിനു മുന്നില്‍ കിടന്നുറങ്ങുമ്പോഴാണ് മഹാരാഷ്ട്ര എ.ടി.എസിന്റെ പിടിയിലായത്.
ആക്രമണം നടത്തിയാല്‍ നല്ലതു സംഭവിക്കുമെന്ന് ഒരാള്‍ തന്നെ ഉപദേശിച്ചതായി ഷാറൂഖ് സെയ്ഫി പറഞ്ഞു. കുറ്റം ചെയ്യാന്‍ ്രപേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമാണെന്നും അന്വേഷണസംഘത്തിന് ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ഉപദേശം നല്‍കിയ സുഹൃത്താരെന്നു വ്യക്തമല്ല. നേരത്തെ നല്‍കിയ ഈ മൊഴി ഇപ്പോള്‍ മാറ്റിപറയുന്നുമുണ്ട്. തന്റെ കുബുദ്ധിയാണു തീവയ്പ്പിനു കാരണമെന്നും ഒരു ഘട്ടത്തില്‍ ഇയാള്‍ പറഞ്ഞതായി സൂചനയുണ്ട്.
ചോദ്യംചെയ്യലിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം നടത്താനാണിത്. കേസന്വേഷണ വിവരങ്ങള്‍ പോലീസ് അതീവരഹസ്യമായാണു സൂക്ഷിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങളൊന്നും നല്‍കുന്നില്ല. ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധേയമായ കേസായതിനാല്‍ വിവരങ്ങള്‍ പരമാവധി രഹസ്യമാക്കാനാണു തീരുമാനം.
إرسال تعليق