കേളകം: മൂന്ന് വർഷത്തിനിടെ എണ്‍പതാമത്തെ രാജവെമ്ബാലയും ഫൈസല്‍ വിളക്കോടിന് മുമ്ബില്‍ പത്തി മടക്കി. അടക്കാത്തോടിന് സമീപം മുട്ടുമാറ്റിയില്‍ നിന്ന് രണ്ട് ദിവസത്തിനിടെ ഒമ്ബതടിയും പത്തടിയും നീളമുള്ള രണ്ട് കൂറ്റൻ രാജവെമ്ബാലകളാണ് കണ്ണൂർ മാർക്ക് സംഘടനയുടെ പ്രവർത്തകനും വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറുമായ ഫൈസല്‍ വിളക്കോടിന്റെ പിടിയിലാകുന്നത്.
വേനല്‍ കടുത്തതോടെ പാമ്ബുകള്‍ ഈർപ്പം തേടിയിറങ്ങുമ്ബോള്‍ ഫൈസലും തിരക്കിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി രാജവെമ്ബാലകളെയാണ് മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയത്. മൂന്ന് വർഷത്തിനുള്ളില്‍ മൂവായിരത്തോളം വിവിധയിനം പാമ്ബുകളെ ഫൈസല്‍ പിടികൂടിയിട്ടുണ്ട്. ചൂട് വർധിക്കുന്നതോടെ ഫൈസല്‍ വിളക്കോടിന്റെ ഫോണിനും വിശ്രമമുണ്ടാകില്ല.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തന്നെ സമീപിക്കുന്ന ആളുകളുടെ പരിഭ്രാന്തിയകറ്റാൻ ഫൈസല്‍ തയാറാണ്. മാർച്ച് മാസം രാജവെമ്ബാലകള്‍ ഇണചേരുന്ന സമയം കൂടിയാണ്. അതിനാലാണ് ഈ സമയങ്ങളില്‍ രാജവെമ്ബാലകളെ കൂടുതലായി കാണുന്നത്. മാർച്ച് മാസത്തില്‍ മാത്രം ഏഴ് രാജവെമ്ബാലകളെ മലയോരമേഖലയില്‍ നിന്നും പിടികൂടിയെന്ന് ഫൈസല്‍ പറഞ്ഞു.
കടുവയും കാട്ടുപോത്തും കാട്ടാനകളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിനെ തുടർന്നു പൊറുതിമുട്ടിയ മലയോര ജനതയുടെ മുന്നിലേക്ക് രാജവെമ്ബാലകള്‍ കൂടി എത്തിത്തുടങ്ങിയത് മലയോര വാസികളുടെ ഉറക്കം കെടുത്തുകയാണ്. ആളുകള്‍ ഇറങ്ങാൻ ഭയക്കുന്ന ഈ മേഖലയില്‍ ജീവൻ പണയം വെച്ചും ഇറങ്ങുന്നത് പാമ്ബുകളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഫൈസല്‍ പറഞ്ഞു.
മാസങ്ങളായി ശമ്ബളമില്ലാതെ ജോലി ചെയ്യുന്ന ഫൈസല്‍ നിരാശനാണ്. കൃത്യമായ ശമ്ബളം കിട്ടാത്തതിന്റെ നിരാശ. സാഹസികമായി ജോലി ചെയ്യുന്ന തനിക്ക് കൃത്യമായി ശമ്ബളവും ലഭിച്ചില്ലെങ്കില്‍ മുന്നോട്ട് പോവാനാവാത്ത പ്രതിസന്ധിയിലാണെന്നും ഫൈസല്‍ ഓർമ്മിപ്പിക്കുന്നു.
Post a Comment