ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണിമിശിഹാ പള്ളിമുറ്റത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കലാപാടുകള്‍ കണ്ടത്തി.
കഴിഞ്ഞ ദിവസം രാത്രി വന്യമൃഗത്തിന്റെ കരച്ചില്‍ കേട്ടതായും പ്രദേശവാസികള്‍ പറയുന്നു. വന്യജീവി കടുവയാണെന്ന് നാട്ടുകാർ പറയുമ്ബോള്‍ പുലിയാണെന്ന സ്ഥിരീകരണമാണ് വനം വകുപ്പ് നല്‍കുന്നത്.
രണ്ട് ആഴ്ച മുൻപ് സമീപത്തെ രണ്ട് വീടുകളില്‍ നിന്നും വളർത്തുനായയെ പുലി പിടിച്ചിരുന്നു. അതില്‍ ഒരു നായയുടെ ജഡം രണ്ടാമത്തെ ദിവസം പുലിവന്ന് എടുത്തുകൊണ്ടുപോയിരുന്നു.
പുലിയെ നേരില്‍ കണ്ട് വീട്ടുടമസ്ഥൻ വനം വകുപ്പിനോട് കൂടു സ്ഥാപിച്ച് പുലിയെ പിടികൂടാൻ ആവശ്യപ്പെട്ടിട്ടും ഇവിടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് വീണ്ടും ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം. വനം വകുപ്പ് ആർ ആർ ടി സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Post a Comment