തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് കാരണമായതെന്നാണ് മേയര്‍ നല്‍കിയിട്ടുള്ള മൊഴി.
സംഭവ ദിവസം രാത്രി മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. തര്‍ക്കത്തിന് കാരണം ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല എന്നും സ്ത്രീകളോട് മോശമായി പെരുമാറിയതാണെന്നും അതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവ് അസഭ്യം പറഞ്ഞുവെന്നത് നുണയാണെന്നും മേയർ വ്യക്തമാക്കിയിരുന്നു.
നേരത്തേ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതടക്കം കമ്മീഷണര്‍ക്ക് യദു നല്‍കിയ പരാതിയില്‍ പോലീസ് നടപടിയൊന്നും എടുത്തിരുന്നില്ല. ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയല്‍ ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേയർക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 27ന് തിരുവനന്തപുരം പാളയത്തുവെച്ചായിരുന്നു തര്‍ക്കമുണ്ടായത്.
Post a Comment