Join News @ Iritty Whats App Group

മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി വിടവാങ്ങിയിട്ട് എട്ട് വർഷം


മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി വിടവാങ്ങിയിട്ട് എട്ട് വർഷം. അഭിനയശൈലി കൊണ്ടും, നാടൻ പാട്ടിന്‍റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസിൽ ഇടം നേടിയ കലാകാരനായിരുന്നു കലാഭവൻ മണി. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്.

‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും സഹനടനായും നായകനായും സിനിമയിൽ തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. ഇന്നും തീരാ വേദനയോടെയാണ് മണിയെക്കുറിച്ച് പ്രിയപെട്ടവർക്ക് ഓർമ. മലയാളികളുടെ ജിവിതത്തിൽ മണിയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല.

2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങൽ ഇന്നും ആരാധകരുടെ മനസിൽ നോവായി അവശേഷിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group