ഇരിട്ടി: മലയോരത്തെ ക്രഷറുകളില്‍ നിന്നും ദിനം പ്രതി കടന്നുപോകുന്ന നൂറുകണക്കിന് ടിപ്പർ ലോറികള്‍ ഒന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണ് വിദ്യാർഥി മരിച്ചിരുന്നു.
ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും തികച്ചും അശ്രദ്ധമായി ടിപ്പർ ലോറികളില്‍ കരിങ്കല്ലുകള്‍ കൊണ്ടുപോകുന്നത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയില്‍ മൂടികെട്ടാതെ തുറന്ന ലോറിയിലാണ് കരിങ്കല്ലും മെറ്റലും കൊണ്ടുപോകുന്നത്. ഇങ്ങനെ കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്നും അന്തരീക്ഷത്തിലേക്ക് പകരുന്ന പൊടിപടലം സംഭവിക്കുന്ന ചൊറിച്ചില്‍ ,അലർജി , ശ്വാസം മുട്ടല്‍ പോലുള്ള അസുഖങ്ങളും വർധിക്കുകയാണ്. വാഹനം കടന്നുപോകുന്ന വഴിയിലെ വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ പൊടി പടലം കയറി നശിക്കുന്ന സാഹചര്യമാണ്.സ്കൂള്‍ വിദ്യാർഥികളടക്കം കടന്നുപോകുന്ന വഴികളില്‍ വീണ്ടും തിരുവനന്തപുരം മോഡല്‍ അപകടം സംഭവിക്കാതിരിക്കാൻ അധികാരികള്‍ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
Post a Comment