Join News @ Iritty Whats App Group

വൈഗ കൊലക്കേസ്; പിതാവ് സനുമോഹന് ജീവപര്യന്തം


കൊച്ചി: വൈഗ കൊക്കേസില്‍ പ്രതിയായ പിതാവ് സനുമോഹനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 1.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലായി 28 വര്‍ഷം തടവ് അനുഭവിക്കണം. കേസില്‍ സനുമോഹന്‍ കുറ്റക്കാരനാണെന്ന് ബുധനാഴ്ച രാവിലെ കോടതി കണ്ടെത്തിയിരുന്നു. ഇതിനുശേഷം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിച്ചത്.

പ്രതിക്കെതിരെ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊലപാകം, തട്ടിക്കൊണ്ടുപോകാന്‍ തടഞ്ഞുവെക്കല്‍, ലഹരിക്കടിമയാക്കാല്‍, ബലനീതി വകുപ്പ് പ്രകാരമുളള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.

2021 മാര്‍ച്ച് 22 മുട്ടാര്‍പ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ വൈഗ (10) യുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം രാത്രി സനു മോഹന്‍ ഭാര്യ രമ്യയെ ആലപ്പുഴയിലുളള ബന്ധുവീട്ടില്‍ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടില്‍ പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി പരാതി നല്‍കി. പിറ്റേദിവസം പെണ്‍കുട്ടിയുടെ മൃതദേഹം മുട്ടാര്‍പ്പുഴയില്‍ കണ്ടെത്തുകയായിരുന്നു.

പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന് സൂചന ലഭിക്കുകയും വാളയാര്‍ ചെക്‌പോസ്റ്റിലൂടെ സനുവിന്റെ കാര്‍ കടന്നുപോയതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായി. ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ 2021 എപ്രില്‍ 18 ന് കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് പിടികൂടിയത്.

വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സനുമോഹന്‍, മകള്‍ ജീവിച്ചിരുന്നാല്‍ ബാധ്യതയാകുമെന്ന് കരുതിയതാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തില പറഞ്ഞിരുന്നത്. ആലപ്പുഴയില്‍ നിന്ന് മകളെയും കൂട്ടി കൊച്ചി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലെത്തിയ സനുമോഹന്‍ ഇവിടെവെച്ചാണ് വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

പിന്നാലെ മുട്ടാര്‍പുഴയില്‍ പാലത്തിലെത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കാറുമായി സംസ്ഥാനം വിട്ട പ്രതി വാഹനം വിറ്റശേഷം കോയമ്പത്തൂര്‍, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായാണ് ഒളിവില്‍ക്കഴിഞ്ഞത്. പ്രതി വിറ്റ കാറും മകളുടെ ആഭരണങ്ങളും പോലീസ് സംഘം തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുളള തെളിവുകള്‍ കര്‍ണാടകയില്‍ നിന്നും കണ്ടെടുത്തു.

വൈഗ കൊലക്കേസില്‍ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. സനുമോഹന്റെ ഭാര്യ, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ എന്നിവരടക്കം 300 ഓളം സാക്ഷികള്‍ കേസിലുണ്ടായിരുന്നു. ഇതിമനാടൊപ്പം 1200 പേജുളള കേസ് ഡയറിയും വിവിധ ശാസ്ത്രീയ തെളിവുകളും 70 ഓളം തൊണ്ടിമുതലുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2017 ല്‍ മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴുകോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികൂടിയാണ് സോനു. ഈ കേസില്‍ പിന്നീട് മഹാരാഷ്ട്ര പോലീസും പ്രതിയെ അറസ്റ്റ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group