കുഞ്ഞിനെ വിട്ടു നല്‍കാതിരിക്കാൻ യുവാവിനെ വ്യാജ പോക്സോ കേസില്‍ പ്രതിയാക്കി പീഡിപ്പിച്ച ഭാര്യക്കും അമ്മായിഅമ്മയ്ക്കുമെതിരെ കേസടുക്കാൻ കോടതി ഉത്തരവ്.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയായ 35കാരനെ പോക്സോ കേസില്‍ കുടുക്കിയതിനാണ് മട്ടന്നൂര്‍ എടയന്നൂരിലെ യുവതിയുടെയും അമ്മയുടെയും പേരില്‍ ഗൂഢാലോചന, വഞ്ചന, ഉള്‍പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുക്കാൻ തലശ്ശേരി പോക്സോ കോടതി ഉത്തരവിട്ടത്. ദാമ്ബത്യ കലഹം കാരണം യുവാവും ഭാര്യയും അകന്നു കഴിയുകയാണ്. തലശ്ശേരി കുടുംബ കോടതിയില്‍ കേസും നിലവിലുണ്ട്. ഈ കേസിന്റെ വിചാരണ വേളയില്‍ മകനെ ഭര്‍ത്താവിന് വിട്ടു നല്‍കാതിരിക്കാൻ യുവതിയും അമ്മയും ചേര്‍ന്ന് പോക്സോ കേസ് നല്‍കി. സ്വന്തം മകനെ ഉപദ്രവിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പോക്സോ കേസിന്റെ വിചാരണയില്‍ സംഭവം തെറ്റാണെന്നും, വ്യാജ പരാതിയാണെന്നും കോടതിക്ക് ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പരാതിക്കാരികള്‍ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
യുവാവിനെതിരെ വ്യാജ പോക്സോ കേസ്: മട്ടന്നൂർ- എടയന്നൂർ സ്വദേശികളായ ഭാര്യയ്ക്കും അമ്മായിഅമ്മയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
News@Iritty
0
Post a Comment