കണ്ണൂർ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിന്‍ എന്ന പതിനാറുകാരനെ ഒടുവില്‍ ബംഗളൂരുവിൽ നിന്നള കണ്ടെത്തി. ഈ മാസം 17നാണ് ഷസിനെ കാണാതായത്. മുടി വെട്ടാൻ കയ്യില്‍ 100 രൂപയുമായുമായാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്.
മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് ഷസിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പം ഷസിന്‍ ബംഗളൂരുവിലുണ്ട്. ഇന്ന് തന്നെ കണ്ണൂരിലേക്ക് മടങ്ങിയേക്കും. കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷെസിനെ മജസ്റ്റിക് ബസ് സ്റ്റാൻഡിൽ വച്ചാണ് കണ്ടെത്തിയത്. ഷെസിനെ കെഎംസിസിയുടെ രണ്ട് പ്രവർത്തകരാണ് തിരിച്ചറിഞ്ഞത്. ഇവർ കണ്ണൂർ സിഐയെയും കുടുംബത്തെയും വിവരമറിയിച്ചു.
ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടിൽ നിന്ന് ഇറങ്ങിയ ഷസിൻ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. മുടി മുറിക്കാൻ പറഞ്ഞ് ഉമ്മ കൊടുത്തുവിട്ട നൂറുരൂപയുമായാണ് ഷസിൻ പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. വീട്ടിൽ നിന്ന് ഇറങ്ങിയ ഷസിന്‍ സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലോ മുടിവെട്ടാൻ അടുത്തുളള കടകളിലോ എത്തിയിരുന്നില്ല. ഏതായാലും കാത്തിരിപ്പിനൊടുവില്‍ കുട്ടിയെ കണ്ടെത്തിയ ആശ്വാസത്തിലാണ് കുടുംബം.
إرسال تعليق